തിരുവനന്തപുരം: ‘വിംഗ്സ്’എന്ന പേരില്‍ രാജ്യത്ത് ആദ്യമായി വോയിസ് ഓവര്‍ ഇന്റനെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യുവാണ് പുതിയ സംവിധാനം സമര്‍പ്പിച്ചത്.
സിം കാര്‍ഡ് ഇല്ലാതെ ആന്‍ഡ്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍, ഐഒഎസ്, പ്ലാറ്റ്ഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലെറ്റുകള്, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള് എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ ആപ്പ് അധിഷ്ഠിത മസവനത്തില് നിന്ന് സാധിക്കും. കണക്ഷന് എടുക്കുമ്പോള്‍ വരിക്കാര്‍ക്ക് പത്തക്ക വെര്‍ച്യൂല്‍ ടെലിഫോണ്‍ നമ്പര്‍ ലഭിക്കും. ഈ സേവനത്തിനായുള്ള രജിസ്ട്രേഷന് ബിഎസ്എന്‍എല്‍ ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍ വഴിയും ബിഎസ്എന്‍എല്‍ വെബ് സെറ്റായ ബിഎസ്എന്എല്കോ. ഇന്‍ വഴിയും ആരംഭിച്ചു.
വരിക്കാരാകുന്നവര്‍ക്ക് 1099 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് രാജ്യത്ത് എവിടെയുമുള്ള ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. ദേശീയ അന്തര്‍ ദേശീയ റോമിംഗ് സൗകര്യത്തോടെയുള്ള ഈ സേവനം ഉപയോഗിച്ച് രാജ്യത്തിനു പുറത്തായിരിക്കുന്ന വേളകളില്‍ ഇന്ത്യയിലെ ഏതു ഫോണിലേക്കും ലോക്കല്‍ കോള്‍ എന്ന പോലേ വിളിക്കാം. ഏതു സേവനദാതാവിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഇതിനായി ഉപയോഗപ്പെടുത്താം. മൊബൈല്‍ കവറേജ് കുറവുള്ള ഇടങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ചുള്ള കോളുകള്‍ക്കും സൗകര്യമുണ്ടാകും. ലാന്‍ഡ് ഫോണ്‍ അടക്കം രാജ്യത്തെ ഏതു ഫോണിലേക്കും വിളിക്കാന്‍ സാധിക്കുമെന്നതാണ് വിംഗ്സിന്റെ പ്രത്യേകത. വീഡിയോ കോളിംഗിനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്.
പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കുടിയ പുതിയ അതിവേഗ ഫൈബര്‍ ടു ഹോം (എഫ്ടിടിഎച്ച്), ഫിബ്രോ യുഎല്‍ഡി 777, ഫിബ്രോ കോമ്പോ യുഎല്‍ഡി 1277 പ്രൊമോഷണല്‍ പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നതായി ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: