സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മനുഷ്യരെ കുറ്റവാളികളാക്കും. ശിക്ഷയെക്കുറിച്ചു ഭയപ്പാട് ഉള്ളതു കൊണ്ടാണ് പലരും കുറ്റം ചെയ്യാതിരിക്കുന്നത്. ജയില്‍ ശിക്ഷ, പിഴ ഇവയൊക്കെ ഒഴിവാക്കാന്‍ ഏതുമനുഷ്യനാണ് ആഗ്രഹിക്കാത്തത്?. എന്നാല്‍ ജയില്ശിക്ഷയെക്കുറിച്ചുള്ള ഭയം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ജയില്‍ വകുപ്പ്. അതിനായി ജയില്‍ ടൂറിസം പദ്ധതി ആവിഷ്കരിച്ചരിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടെന്നു കരുതാതെ വയ്യ.
പണം മുടക്കിയാല്‍ ജയിലിനുള്ളില്‍ ഒരു ദിവസം തങ്ങാന്‍ സാധിക്കുന്ന പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നിശ്ചിത ഫീസ് നല്കിയാല് 24 മണിക്കൂര്‍ സമയം ജയില്‍ യൂണിഫോമില്‍ അവിടുത്തെ ഭക്ഷണം കഴിച്ച് ജയിലിനുള്ളില്‍ സുഖമായി കഴിയാന്‍ സാധിക്കും.
എന്നാല്‍ ഇത്തരം സംവിധാനങ്ങളിലൂടെ ജയിലുകളെക്കുറിച്ചുള്ള സാധാരണക്കാരന്റെ മന: സ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ടായേക്കാം.
മോഹനന് പിള്ള
കോഴഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: