തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു അടക്കം ആറു പേര്‍ക്ക് പരിക്ക്. പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെ പോലീസ് വളഞ്ഞിട്ട് മര്‍ദിച്ചു.
കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അമലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് പൊട്ടിത്തെറിച്ച് വിമേഷിന് കണ്ണിന് പരിക്കേറ്റു. ഇയാളെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് പിന്തിരിപ്പിച്ചു. മടങ്ങിപ്പോയ പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. അനാവശ്യമായി ലാത്തിച്ചാര്‍ജ് നടത്തിയതിനെപ്പറ്റി അന്വേഷണം നടത്താമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്കി. ഇതേ തുടര്‍ന്നാണ് രംഗം ശാന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: