ആലപ്പുഴ: സ്ത്രീകള്‍ നല്കുന്ന കേസുകള്‍ വേണ്ടവിധത്തില്‍ പോലീസ് പരിഗണിക്കുന്നില്ലെന്ന് വനിതാ കമ്മീഷന്. കൃത്യസമയത്ത് പോലീസ് സഹായം ലഭിക്കാതെ പോകുന്ന കേസുകളില്‍ വനിതാ കമ്മീഷന്റെ കീഴില്‍ സ്ഥിരം നിരീക്ഷണ സമിതി വേണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷനംഗങ്ങള്‍ അറിയിച്ചു. അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണിത്.
ചേര്‍ത്തലയില്‍ പെട്രോള്‍പമ്പ് ജീവനക്കാര്‍ ചേര്‍ന്ന് വിധവയായ ജീവനക്കാരിയെ അപമാനിച്ചത് പുറത്തുപറയാതിരിക്കാന്‍ അവര്‍ തട്ടിപ്പുകാരിയാണെന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ അപമാനത്തിനിരയായ സ്ത്രീ സഹായമഭ്യര്‍ഥിച്ച് വനിതാ കമ്മീഷനു മുന്നിലെത്തി. ഇതുസംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ചേര്‍ത്തല ഡിവൈഎസ്പിയോട് കമ്മീഷന് ആവശ്യപ്പെട്ടു.
മരടിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിയിലിരിക്കെ ഭര്‍ത്താവ് മരിച്ച കേസില്‍ സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന വീട്ടമ്മയുടെ പരാതിയും കമ്മീഷന് പരിഗണിച്ചു. കമ്മീഷനംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി, ഇ.എം. രാധ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: