ജക്കാര്‍ത്ത: ഇന്ത്യയുടെ ലക്ഷ്യാ സെന്‍ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.ആറാം സീഡായ ലക്ഷ്യാ സെന്‍ സെമിഫൈനലില്‍ നാലാം സീഡായ റുംബേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-7, 21-14. മത്സരം നാല്‍്പ്പത് മിനിറ്റ്് നീണ്ടൂ.
കിരീടത്തിനായുള്ള പോരാട്ടത്തില്‍ ലക്ഷ്യാ സെന്‍ ഇന്ന് ഇന്തോനേഷ്യയുടെ ഒന്നാം സീഡായ കുന്ലാട്ടിനെ നേരിടും. ചൈനയുടെ മൂന്നാം സീഡായ യുപെങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കുന്ലാട്ട് ഫൈനലിലെത്തിയത്. സ്കോര്‍ 21-14, 21-12.
ഫൈനലിലെത്തിയതില്‍ സന്തോഷം. നിലവില്‍ തന്റെ പ്രകടനത്തില്‍ സംതൃപ്തനാണ്. ഫൈനലിലും മികവ് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലക്ഷ്യാ സെന്‍ പറഞ്ഞു. രണ്ടാം സീഡായ ലി ഷിഫെങിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിച്ചാണ് ലക്ഷ്യാ സെന്‍ സെമിയിലെത്തിയത്.
കുന്ലാട്ടിനെ ഇതുവരെ നേരിട്ടിട്ടില്ല. എന്നിരുന്നാലും ഒന്നാം സീഡുകാരനെതിരെ വിജയത്തിനായി പൊരുതുമെന്ന് ലക്ഷ്യാ സെന്‍ വ്യക്തമാക്കി. 2016 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്‍ വെങ്കലം നേടിയിരുന്നു. 2012 ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധു സ്വര്‍ണവും സമീര്‍ വര്‍മ വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: