മോണ്ടീകാര്ലോ: കെനിയയുടെ ബിയാട്രിസ് ചെപ്കോയ്ച്ച് വനിതകളുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പുത്തന്‍ ലോക റെക്കോഡ് സ്ഥാപിച്ചു.
മോണാക്കോ ഡൈമണ്ട് ലീഗ് മത്സരത്തില്‍ എട്ട്് മിനിറ്റ് 44.32 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ബിയാട്രിസ് റെക്കോഡിട്ടത്. 2016 ല്‍ ബഹറിന്റെ റൂത്ത് ജെബെറ്റ്് കുറിച്ച എട്ട്് മിനിറ്റ് 52.78 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്്.
2016 ലെ റിയോ ഒളിമ്പിക്സിലും 2017 ലെ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ബിയാട്രിസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വനിതകളുടെ 800 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനായ കാസ്റ്റര്‍ സെമന്യ കുതിപ്പ് തുടരുകയാണ്. ഒരു മിനിറ്റ് 54.60 സെക്കന്‍ഡിലാണ് സെമന്യ ഒന്നാം സ്ഥാനം നേടിയത്. ഈ ഇനത്തില്‍ തുടര്‍ച്ചയായ 26-ാം തവണയാണ് സെമന്യ വിജയിക്കുന്നത്. 2015 നു ശേഷം തോല്‍വി അറിഞ്ഞിട്ടില്ല.
1500 മീറ്ററില്‍ കെനിയയുടെ തിമോതി ചെറുയോട്ട് മൂന്ന്് മിനിറ്റ് 28.41 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ സ്റ്റീപ്പിള്‍ ചെയ്സില്‍ മൊറോക്കോയുടെ സൗഫീന് ഒന്നാമനായി. സമയം ഏഴു മിനിറ്റ് 58.15 സെക്കന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: