ചെന്നൈ: തരമണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു.17 തൊഴിലാളികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ ഇരുപതോളം പേരെ രക്ഷപെടുത്തി. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ നാല്പതിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ അകത്തുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.
കെട്ടിടം തകരുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂടുതല്‍ പേര് കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: