തൃശൂര്‍: രാഷ്ട്രത്തിന്റെ പാരമ്പര്യത്തെ ബഹുമാനത്തോടെ ഉള്‍ക്കൊള്ളണമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. അധികാരികള്‍ നല്കുന്ന സ്ഥാനങ്ങളെക്കാള്‍ ജനങ്ങള്‍ നല്കുന്ന ആദരവും പരിലാളനവുമാണ് തനിക്ക് മികവ് നല്‍കുന്നത്. ആത്യന്തികമായ കടമ ജനങ്ങളോട് മാത്രമാണ്. വന്ന വഴികള്‍ മറക്കാതെ അധികാരത്തിന്റെ മരീചികയില്‍ വീഴാതെ മണ്ണിലുറച്ചു നിന്ന് സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
തൃശൂര്‍ പൗരാവലി നല്കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ശ്രീരാമകൃഷ്ണ മഠാധിപതി സംപൂജ്യ സദ്ഭവാനന്ദ സ്വാമി, റവ മാര്‍ അപ്രേം മെത്രാപോലീത്ത, പത്മശ്രീ കലാമണ്ഡലം ഗോപി ആശാന് തുടങ്ങിയവര്‍ അദ്ദേഹത്തെ ആദരിച്ചു. വിദ്യാഭ്യാസ വിചക്ഷണന്‍ പി ചിത്രന് നമ്പൂതിരിപ്പാടിനെ കുമ്മനം രാജശേഖരന് ആദരിച്ചു. അവണിശ്ശേരി പഞ്ചായത്തിലെ ദുരിതാശ്വാസ നിധിയും തൃശൂര്‍ സേവാഭാരതിയുടെ സൗജന്യ ഡയാലിസിസ് പദ്ധതിയും കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: