ഭാരതീയ മസ്ദൂര്‍ സംഘ് 63-ാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. ‘സംതൃപ്ത കുടുംബം സമൃദ്ധഭാരതം’ എന്നതാണ് ഇത്തവണത്തെ ബിഎംഎസ് ജന്മദിന സന്ദേശം. തൊഴിലാളികളില്‍ ഈ സന്ദേശമെത്തിക്കുംവിധം വ്യാപകമായ കുടുംബസംഗമങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഒരാദര്‍ശ തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ നാം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. രാജ്യത്തെ, അംഗസംഖ്യയില്‍ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനുമായി ബിഎംഎസ് വളര്‍ന്നുകഴിഞ്ഞു. ഗംഗപോലെ ചെറിയൊരു തുടക്കമായും പിന്നീടതൊരു മഹാപ്രവാഹമായും രാജ്യത്തുടനീളം പടര്‍ന്നൊഴുകുകയാണ്. 1955 ജൂലായ് 23 ന് തിലകജയന്തി ദിവസത്തില്‍ ദത്തോപാന്ത്ഠേംഗ്ഡിജി സമാരംഭം കുറിച്ച പ്രസ്ഥാനം രാജ്യത്തെ എല്ലാവിഭാഗം തൊഴിലാളികളിലും ഒരുപോലെ സ്വാധീനം ആര്‍ജ്ജിച്ചു കഴിഞ്ഞു. പ്രത്യയശാസ്ത്രപരമായ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ ഠേംഗ്ഢിജി കാണിച്ച പ്രത്യേകമായ ശ്രദ്ധയും, രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്നുള്‍ക്കൊണ്ട പ്രേരണയുമാണ് ഇതിനുകാരണം.
തൊഴിലാളി മനസ്സുകളില്‍ ദേശീയബോധം വളര്‍ത്തിയെടുക്കുന്ന യഥാര്‍ത്ഥ തൊഴിലാളി പ്രവര്‍ത്തനത്തില്‍ ബിഎംഎസ് വിശ്വസിച്ചു. വര്ഗ്ഗസംഘര്ഷമെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിനു ബദലായി സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടതെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.
‘ദേശീയ ബോധമുള്ള തൊഴിലാളി,
തൊഴിലാളിവത്കൃത വ്യവസായം
വ്യവസായവത്കൃത രാഷ്്ട്രം’ എന്ന ബിഎംഎസ് മുദ്രാവാക്യം തൊഴിലാളികളില്‍ ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി. വൈദേശീയ സ്വാധീനത്തില്‍ പിറന്ന പ്രത്യയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമെടുത്ത മുദ്രാവാക്യങ്ങളിലെ പൊള്ളത്തരം നാം തുറന്നുകാട്ടി. മെയ്ദിനമല്ല വിശ്വകര്‍മ്മജയന്തിയാണ് സ്വന്തം ജനതയുടെ തൊഴിലാളിദിനമെന്നു നാം പ്രഖ്യാപിച്ചു. ഇന്ന് പല സംസ്ഥാനങ്ങളും വിശ്വകര്‍മ്മജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
1955-ല്‍ രൂപീകൃതമായെങ്കില്തന്നെ പ്രഥമ അഖിലേന്ത്യാ സമ്മേളനം 1967 ആഗസ്റ്റ് 12, 13 തീയതികളില്‍ ദല്‍ഹിയിലാണ് നടന്നത്. സമ്മേളനത്തിലേക്ക് പ്രതിനിധിയായി പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട സംഘ പ്രചാരകന് ആര്.വേണുഗോപാല്‍ എന്ന വേണുവേട്ടനാണ് കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അതിപ്രസരവും വിപരീത സാഹചര്യങ്ങളും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക ഏറെ ദുഷ്കരമായിരുന്നു. നിരവധിയായ ത്യാഗങ്ങള്‍ സഹിച്ചും പ്രവര്‍ത്തകരുടെ ജീവന് നല്‍കിയുമാണ് കേരളത്തില്‍ ബിഎംഎസ് വളര്‍ന്നത്. കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തീകരിച്ച് സുവര്‍ണ്ണജയന്തി സമ്മേളനം 2018 ഏപ്രില്‍ 6,7,8 തീയതികളിലായി കൊല്ലത്ത് നടന്നപ്പോള്‍ നാമൊരു ചരിത്രദൗത്യമാണ് പൂര്‍ത്തീകരിച്ചത്.
രാജ്യം യുദ്ധങ്ങളെ നേരിട്ടപ്പോഴും, അടിയന്തിരാവസ്ഥയടക്കമുള്ള പ്രതിസന്ധികളിലും നാം രാഷ്ട്രതാല്പര്യത്തോടൊപ്പം നിന്നിട്ടുണ്ട്. ഗാട്ടും പിന്നീട് രൂപാന്തരം പ്രാപിച്ച ഡബ്ല്യുടിഒ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഭാരതത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം തകര്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഠേംഗ്ഡിജി രണ്ടാം സാമ്പത്തിക സ്വാതന്ത്ര്യസമര പ്രഖ്യാപനം നടത്തിക്കൊണ്ട് ദല്‍ഹിയില്‍ അതിവിപുലമായ തൊഴിലാളി റാലിയ്ക്കു നേതൃത്വം നല്കി.
‘സാമ്പത്തിക സ്വാതന്ത്ര്യം തകര്‍ന്നാല്‍, രാഷ്്ട്രീയ സ്വാതന്ത്ര്യം നിലനില്‍ക്കില്ലെന്ന്’ അദ്ദേഹം ഭാരതജനതയോടു വിളിച്ചുപറഞ്ഞു. ലോകസാമ്പത്തിക ഫോറങ്ങളില്‍ ഭാരത സര്‍ക്കാരിന്റെ നിലപാടുകളെ ശ്രദ്ധയോടെ വീക്ഷിക്കുകയും രാജ്യവിരുദ്ധ, തൊഴിലാളിവിരുദ്ധ, കര്‍ഷകവിരുദ്ധ നയസമീപനങ്ങളെ അതിശക്തമായി എതിര്‍ത്ത് പോരുകയും ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളില്‍ നാം നടത്തിയ നിരന്തര പോരാട്ടങ്ങളുടെ ഫലമായി തൊഴിലാളികളുടെ നിരവധിയാനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ് വിറ്റി, 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ച പ്രസവാനുകൂല്യമടക്കമുള്ള നേട്ടങ്ങള്‍ക്കു പിന്നില്‍ ബിഎംഎസ് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഒരു രാഷ്്ട്രീയാതീത സംഘടന, ട്രേഡ് യൂണിയന് എന്ന നിലയില്‍ ആരുടേയും സ്വാധീനത്തിന് കീഴില്‍ വരാത്തതിനാല്‍ എല്ലാ സര്‍ക്കാരിന്റേയും തൊഴിലാളിവിരുദ്ധ നയങ്ങളെ അതിരൂക്ഷമായിതന്നെ ബിഎംഎസ് എതിര്‍ത്തുപോരുന്നു. നരേന്ദ്രമോദി ഗവണ്മെന്റും നമ്മുടെ പോരാട്ടത്തിന്റെ വീര്യം അറിഞ്ഞിട്ടുണ്ട്. ഐഎല്‍ഒ (കിലേൃിമശേീിമഹ ഹമയീൗൃ ീൃഴമിശമെശേീി) യിലൂടെ അന്തര്‍ദ്ദേശീയ വേദിയിലും ഇന്ത്യന്‍ തൊഴിലാളി പാര്‍ലമെന്റ് എന്നറിയപ്പെടുന്ന ഐഎന്‍സി (കിറശമ ഘമയീൗൃ രീിളലൃലിരല) യിലൂടെയും, അതിന്റെ വൈസ് ചെയര്മാന് സ്ഥാനം വഹിച്ചുകൊണ്ട് നമ്മുടെ പോരാട്ടം തുടരുകയാണ്.
തൊഴിലാളികളുടെ ആശയും ആവേശവുമായി ബിഎംഎസ് വളരുന്നു. കേരളത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളായിരുന്നിട്ടുകൂടി എല്ലാ പ്രതിബന്ധങ്ങളേയും തൃണവത്ഗണിച്ചുകൊണ്ട് ബിഎംഎസ് അജയ്യ ശക്തിയായി വളര്‍ന്നുകഴിഞ്ഞു. തുടക്കത്തില്‍ അവഹേളിക്കുകയും പിന്നീട് അവഗണിക്കുകയും ചെയ്തവര്‍ ഇന്ന് അംഗീകരിക്കുകയും ബിഎംഎസ് കൂടി തങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അത് പരസ്യമായി ഇതര നേതാക്കന്മാര് പലപ്പോഴായി പറയുകയും ചെയ്യുന്നു. രാഷ്്ട്രീയ സ്വയം സേവക സംഘ പ്രേരിത പ്രസ്ഥാനമെന്ന നിലയില്‍ വ്യക്തികളും സമൂഹവും സമാജവും രാഷ്്ട്രത്തിനു മുതല്‍കൂട്ടാവും വിധം കുടുംബ അന്തരീക്ഷം സമാധാനപൂര്‍ണ്ണവും പരസ്പരാശ്രേയിതരുമായി തീരേണ്ടതുണ്ട്. ആ തിരിച്ചറിവിലേക്ക് കുടുംബസംഗമങ്ങളിലൂടെ സമൂഹപരിവര്‍ത്തനം ബിഎംഎസ് ലക്ഷ്യം വയ്ക്കുന്നു.
(ബിഎംഎസ് സംസ്ഥാന വൈസ്
പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: