ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ രാജിവച്ചു. രണ്ടാഴ്ച മുന്‍പ് ചുമതല ഒഴിഞ്ഞെങ്കിലും അദ്ദേഹമോ പാര്‍ട്ടിയോ ഇത് പരസ്യമാക്കിയിട്ടില്ല. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്ന് എ ഗ്രൂപ്പ് വിശദീകരിക്കുമ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതിയാണ് കാരണമെന്നാരോപിച്ച് ഐ ഗ്രൂപ്പ് രംഗത്തെത്തി. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷാഫിക്ക് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പണം വാങ്ങി ദുര്‍ബലരായ നേതാക്കള്‍ക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്തെന്നാണ് ആരോപണം. സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വം എഐസിസിക്ക് പരാതി നല്‍കിയെന്നും ഐ ഗ്രൂപ്പ് പറയുന്നു.
കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടാണ് ഷാഫിയുടെ രാജിയെന്നും ഇതിന് തടയിടുന്നതിനാണ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നുമാണ് എ ഗ്രൂപ്പിന്റെ വിശദീകരണം. ദേശീയ ജനറല്‍ സെക്രട്ടറിയേക്കാള്‍ സ്വാധീനം സംസ്ഥാന പ്രസിഡന്റിനാണ്. പാലക്കാട് എംഎല്‍എ കൂടിയായ ഷാഫിക്ക് കേരളത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് താല്പര്യവും. അഞ്ച് വര്‍ഷത്തോളമായി എ ഗ്രൂപ്പുകാരന് തന്നെയായ ഡീന്‍ കുര്യാക്കോസാണ് അധ്യക്ഷന്‍. ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ്സില്‍ സംഘടനാ തെരഞ്ഞെടുപ്പും നടക്കാനുണ്ട്. നിലവില്‍ എ ഗ്രൂപ്പിന് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യതയും. ഇത് മുന്‍കൂട്ടിക്കണ്ടാണ് രാജിയെന്ന് എ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: