കോഴിക്കോട്: പുതുപ്പാടിയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന രണ്ടു വയസുകാരന് മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന് സിയാന് ആണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോദരന് സയാന് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വയറിളക്കത്തെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് കുട്ടികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടികള്‍ക്ക് ഷിഗല്ലെ ബാധിച്ചതാണെന്ന് സ്ഥിരീകരിച്ചത്.
ഷിഗെല്ലെ പ്രത്യേക തരം വയറിളക്ക രോഗമാണ്. ഷിഗല്ലെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വയറിളക്കം മരണത്തിനു കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ ബാക്ടീരിയ രോഗം പരത്തുന്നത്. ഭക്ഷണ കാര്യത്തില്‍ ശുചിത്വവും തിളപ്പിച്ചാറിച്ച വെള്ളവും ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സൂക്ഷിക്കാനാകും. കിണറുകളിലെ വെള്ളം ക്ലോറിനേഷന് നടത്തി ശുദ്ധീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: