തിരുവനന്തപുരം: ഡോ. കെ. ജയപ്രസാദിനെ കാസര്‍കോട് ആസ്ഥാനമായുള്ള കേന്ദ്ര സര്‍വകലാശാല പ്രൊ-വൈസ്ചാന്‍സലറായി നിയമിച്ചതിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സർവകലാശാലയിൽ 2015 നവംബർ 11ന് അസോഷ്യേറ്റ് പ്രഫസറായി ഡോ. കെ.ജയപ്രസാദിനെ നിയമിച്ചത് ക്രമവിരുദ്ധ ക്രമവിരുദ്ധമാണെന്നും തുടർന്നു പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ച ജയപ്രസാദിനെ പ്രോ വൈസ് ചാൻസലറാക്കിയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് തള്ളിയത്.
ജയപ്രസാദിനെ അസോഷ്യേറ്റ് പ്രഫസറായി നിയാമനം ലഭിച്ച് മൂന്നര വര്‍ഷത്തിന് ശേഷം ഹര്‍ജിയുമായി വന്നതിനെ കോടതി ചോദ്യം ചെയ്തു. ജയപ്രസാദിന്റെ അയോഗ്യത എന്തെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റാണ് ഡോ. ജയപ്രസാദ്. കേന്ദ്ര സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി കോര്‍ട്ട് മെമ്പര്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ഡീന്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നു. മഹാത്മാ അയ്യന്‍കാളി സ്റ്റഡി സെന്ററിന്റെ കേരളഘടകം ഡയറക്ടര്‍ കൂടിയാണ് ജയപ്രസാദ്.
ഐസിഎസ്എസ്ആര്‍ ഉപദേശക സമിതി അംഗം, ഇന്ത്യന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന് അഖിലേന്ത്യ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിക്കുന്നു. പതിനഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടണ്ട്. തിരുവനന്തപുരം പാപ്പനംകോട് അമൃതനഗറില്‍ നാരായണീയത്തിലാണ് താമസം. ഭാര്യ ഡോ. ആര്. ശ്യാമള ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ്. മകള്‍ ഡോ. പാര്‍വതി നാരായണി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. ഇളയമകള്‍ പാര്‍വതി നന്ദിനി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: