തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് തിരുവനന്തപുരം സിബിഐ കോടതി ചൊവ്വാഴ്ച വിധി പറയും. മോഷണക്കുറ്റം ആരോപിച്ച് 2005 സെപംതംബര്‍ 27 ന് വൈകീട്ട് പാര്‍ക്കില്‍ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവാണ് മരിച്ചത്. 13 വര്‍ഷത്തിനുശേഷം വിധി പറയുന്ന കേസില്‍ മുതിര്‍ന്ന പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍.
ഉദയകുമാറിന് നേരെ ഉരുട്ടല്‍ പ്രയോഗം നടന്നെന്ന് കേസിലെ സാക്ഷി കൂടിയായ മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശ്രീകുമാരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉരുട്ടാന്‍ ഉപയോഗിച്ച ജിഐ പൈപ്പും ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേകകോടതിയിലെ വിചാരണ വേളയിലാണ് കേസിലെ സാക്ഷി കൂടിയായ ശ്രീകുമാരിയുടെ മൊഴി.
2005 സെപ്തംബര്‍ 27ന് രാത്രി 10.30ന് ശ്രീകണ്ശ്വേരം പാര്‍ക്കില്‍ നിന്നും ഫോര്‍ട്ട് പോലീസാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരായിരുന്ന ഇകെ.സാബു, ടി.അജിത്കുമാര്‍, വി.പി മോഹന്‍, ജിതകുമാര്‍, ശ്രീകുമാര്‍,സോമന് എന്നിവരാണ് കേസിലെ പ്രതികള്‍.
കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹര്‍ജികള്‍ നല്‍കിയതാണ് കേസില്‍ കാലതാമസം നേരിടാന്‍ കാരണമായത്. ജൂലൈ ആദ്യവാരമാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. കേസിലെ പ്രധാന സാക്ഷി ഉള്‍പ്പെടെ ആറ് പേര് വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: