പത്തനംതിട്ട: ഹിന്ദുമത വിശ്വാസങ്ങളെയും ആചാരങ്ങളെയും നികൃഷ്ടമായ രീതിയില്‍ ചിത്രീകരിക്കുന്ന പ്രവണതയില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രതിഷേധിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഹരീഷ് എഴുതിയ നോവലില്‍ ഹിന്ദുമത വിശ്വാസികളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നത് അനാശാസ്യമായ കാര്യത്തിനാണെന്ന് പറയുന്നത് തികച്ചും നിന്ദ്യവും, നീചവുമായ ഒരു പരാമര്‍ശമാണ്.
ഹിന്ദുമത വിശ്വാസങ്ങളെയും ആചാരങ്ങളെയും നികൃഷ്ടമായ രീതിയില്‍ ചിത്രീകരിക്കുന്നത് ചിലരുടെ താത്പര്യങ്ങള്ക്കുവേണ്ടിയാണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്തും എഴുതുവാനുള്ള ലൈസന്‍സ് നല്‍കിയിട്ടില്ല. സമൂഹ മധ്യത്തില്‍ സ്ത്രീത്വത്തെയും, ഹിന്ദുമത വിശ്വാസങ്ങളെയും അപമാനിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ അധികാരികള്‍ തയാറാകണമെന്ന് വിദ്യാധിരാജ മന്ദിരത്തില്‍ കൂടിയ ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥകുറുപ്പ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റുമാരായ പി.എസ്. നായര്‍, മാലേത്ത് സരളാദേവി, സെക്രട്ടറി എ.ആര്. വിക്രമന് പിള്ള, ജോ. സെക്രട്ടറിമാരായ ഡി. രാജഗോപാല്‍, അനൂപ് ഉണ്ണികൃഷ്ണന്, ട്രഷറാര്‍ ടി.കെ. സോമനാഥന് നായര്‍, എം. അയ്യപ്പന്‍കുട്ടി, അഡ്വ. കെ. ഹരിദാസ്, കെ.പി. സോമന്, അഡ്വ. കെ. ജയവര്‍മ്മ, പി.കെ. രാജഗോപാല്‍, അനിരാജ് ഐക്കര, ജഗന്മോഹന്ദാസ്, കെ.എസ്. സദാശിവന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെ പ്രതിഷേധ കൂട്ടായ്മ ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് വിദ്യാധിരാജ സാംസ്കാരിക കേന്ദ്രത്തില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: