ടെഹ്റാന്: ഇറാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നാമത്തെ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കെര്‍മാന്‍ പ്രവിശ്യയിലായിരുന്നു മൂന്നു ചലനങ്ങളും. മുന്നൂറോളം പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
43 ഗ്രാമിങ്ങളിലാണ് തുടര്‍ ചലനങ്ങള്‍ ഉണ്ടായതെന്ന് കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി. 101 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മേയില്‍ ഇറാനിലുണ്ടായ ഭൂചലനത്തില്‍ 133 പേര് മരിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയ 7.2 തീവ്രതയുള്ള ഭൂചലനമാണ് സമീപകാലത്ത് ഇറാനിലുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്ന്. അന്നും നൂറിലേറെ പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: