ലണ്ടന്‍: അമേരിക്കയില്‍ വിചാരണ നേരിടുന്ന ബ്രിട്ടീഷുകാരായ രണ്ട് ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെടില്ലെന്ന് ബ്രിട്ടണ്. ബ്രിട്ടിഷ് വംശജര്‍ അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വന്നാല്‍ വധശിക്ഷ നല്‍കരുതെന്ന് സാധാരണ ബ്രിട്ടന് ആവശ്യപ്പെടാറുണ്ട്. സിറിയയില്‍ നിരവധി വിദേശികലെ വധിച്ച ഐഎസ് ഭീകരരായ അലക്സാന്‍ഡ കോട്ടി, എല്‍ ഷാഫി എല്ഷെയ്ക് എന്നിവര്‍ കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായത്.
ഇവരെ വിചാരണ ചെയ്യാനുള്ള നടപടികള്‍ അമേരിക്കയില്‍ തുടങ്ങാനിരിക്കെയാണ് ബ്രിട്ടന്റെ നിലപാടു പുറത്തു വന്നത്. ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന് അയച്ച കത്താണ് പുറത്തു വന്നത്.
ബ്രിട്ടിഷ് വംശജരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണം എന്ന പതിവ് ആവശ്യം ഐഎസ് ഭീകരരുടെ കാര്യത്തില്‍ ഉന്നയിക്കില്ല എന്ന് കത്തില്‍ സാജിദ് പറയുന്നു. ബ്രിട്ടനിലേതിനേക്കാള് മികച്ച വിചാരണ നടപടികള്‍ അമേരിക്കയില്‍ നടക്കുമെന്ന പ്രതീക്ഷയും സാജിദ് പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: