ചെന്നൈ: അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരത്തിന് ബിസിനസ് ആവശ്യങ്ങള്‍ക്ക് വിദേശത്തു പോകാന്‍ സുപ്രീം കോടതി അനുമതി നല്കി. ഈ മാസം 31 വരെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ പോകാനാണ് അനുമതി. അതിനിടെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി തത്ക്കാലം തടഞ്ഞിട്ടുമുണ്ട്. എന്നാല്‍ അന്വേഷണം അടക്കമുള്ള നടപടികള്‍ സിബിഐക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിനുള്ള വിലക്ക് ദല്‍ഹി പാട്യാല ഹൗസ്കോടതി ആഗസ്റ്റ് 7വരെ നീട്ടി. ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് നടപടി. കേസില്‍ ചിദംബരവും മകന് കാര്‍ത്തിയും പ്രതികളാണ്. കേസില്‍ വിശദമായ മറുപടി നല്കാന് പ്രത്യേക സിബിഐ ജഡ്ജി ഒപി സെയ്നി സിബിഐക്ക് മൂന്നാഴ്ച സമയവും നല്‍കിയിട്ടുണ്ട്. തന്നെ സിബിഐ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചിദംബരം കോടതിയില്‍ പറഞ്ഞു. സിബിഐ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: