ന്യൂദല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം സംബന്ധിച്ച മൂന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ ആവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇവ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ കൈവശമാണ്. അവ പുറത്തുവിടുന്നത് പാര്‍ലമെന്റിന്റെ അവകാശം ലംഘിക്കലാണ്, മന്ത്രാലയം ചൂണ്ടിക്കാട്ടി.
2011ല്‍ യുപിഎ സര്‍ക്കാരിന്റെ ആവശ്യപ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയും നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ളെഡ് എക്കണോമിക്സ് റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റുമാണ് ഇവ തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 21നാണ് പാര്‍ല. സമിതിക്ക് കൈമാറിയത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: