ന്യൂദല്‍ഹി: സര്‍വ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൂന്ന് വര്‍ഷത്തിനിടെ റാഗിംഗ് പരാതികളില്‍ രണ്ടിരട്ടിയിലേറെ വര്‍ദ്ധനവുണ്ടായതായി മാനവവിഭവശേഷി മന്ത്രാലയം. റാഗിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുജിസിക്ക് 1839 പരാതികള്‍ ലഭിച്ചതായി രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി. 812 കേസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തു. ഇതില്‍ 309 കേസുകളില്‍ സസ്പെന്‍ഷനും നല്കി.
നാഗാലാന്റ്, ആന്റമാന് ആന്റ് നിക്കോബാര്‍, ദാമന്‍ ആന്റ് ദിയു, ലക്ഷ്ദ്വീപ് എന്നിവിടങ്ങളില്‍നിന്ന് പരാതികളൊന്നും ലഭിച്ചില്ല. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പരാതികള്‍ ഉണ്ടായത്. 2015ല്‍ 403, 2016ല്‍ 5215, 2017ല്‍ 901 പരാതികള്‍ ലഭിച്ചു. സ്ഥാപനങ്ങളിലെ റാഗിംഗ് വിരുദ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ജാവ്ദേക്കര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: