ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് നേരെ അമേരിക്കയിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണം. ജൂലൈ എട്ടിന് ചിക്കാഗോയിലെ മെട്രോപ്പൊലിറ്റന്‍ കറക്ഷനല്‍ സെന്ററില്‍ വച്ചാണ് ഇയാളെ രണ്ടു തടവുകാര്‍ ആക്രമിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഗുരുതരമായി പരിക്കേറ്റ ഹെഡ്ലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. 2008 നവംബര്‍ 26നു 166 പേരുടെ മരണത്തില്‍ കലാശിച്ച മുംബൈ ആക്രമണത്തിനുശേഷം 2009 ഒക്ടോബറില്‍ ചിക്കാഗോ വിമാനത്താവളത്തില്‍ നിന്നാണ് ഹെഡ്ലിയെ പിടികൂടിയത്.
2013ല്‍ യുഎസ് ഫെഡറല്‍ കോടതി 35 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. കുറ്റങ്ങള്‍ ഹെഡ്ലി സമ്മതിച്ചതിനാല്‍ ഇന്ത്യക്ക് കൈമാറില്ലെന്നും വധശിക്ഷ നല്‍കില്ലെന്നും പ്രോസിക്യൂഷന് ഉറപ്പ് നല്‍കിയിരുന്നു. അമേരിക്കയില്‍ കഴിയുന്ന യുഎസ് പൗരത്വമുള്ള പാക് ഭീകരനാണു ഹെഡ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: