ന്യൂദൽഹി: കാർത്തി ചിദംബരത്തിന് തിരിച്ചടി. കാർത്തിക്കെതിരെ സിബിഐ പ്രഖ്യാപിച്ച സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എയർസെൽ മാക്സ് കേസിലാണ് കാർത്തിക്കെതിരെ സിബിഐ സമൻസ് അയച്ചത്.
അതേ സമയം കാര്‍ത്തി ചിദംബരത്തിന് ബിസിനസ് ആവശ്യങ്ങള്‍ക്ക് വിദേശത്തു പോകാന്‍ സുപ്രീം കോടതി അനുമതി നല്കി. ഈ മാസം 31 വരെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ പോകാനാണ് അനുമതി. കാര്‍ത്തിക്കെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി തത്ക്കാലം തടഞ്ഞിട്ടുമുണ്ട്.
അതിനിടെ എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിനുള്ള വിലക്ക് ദല്‍ഹി പാട്യാല ഹൗസ്കോടതി ആഗസ്റ്റ് 7വരെ നീട്ടി. ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: