ന്യൂദൽഹി: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങിനെതിരെ പാട്യാല കോടതിയുടെ സമൻസ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മുൻ മുഖ്യമന്ത്രിക്കെതിരെ സമൻസ് അയച്ചിരിക്കുന്നത്. സിങിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭ സിങ്, മകൻ വിക്രമാദിത്യ സിങ് മറ്റ് അനുയായികൾക്കെതിരെയാണ് കോടതിയുടെ സമൻസ്.
കേന്ദ്രമന്ത്രിയായിരുന്നു സമയത്ത് വീരഭദ്ര സിങും കുടുംബവും 10 കോടിയുടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ 500 പേജുള്ള കുറ്റപത്രത്തിനു പുറമെ 442 തെളിവുകളും 225 സാക്ഷികളുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: