ന്യൂദൽഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം 80 ശതമാനമായി കുറയ്ക്കാൻ എൻഡിഎ സർക്കാരിനായെന്ന് കേന്ദ്രധനകാര്യറെയിൽവെ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൻഡിഎ സർക്കാർ 2014ൽ അധികാരത്തിലേറിയതിനു ശേഷം 2017 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സ്വിസ് അക്കൗണ്ടിൽ 80 ശതമാനത്തോളം കള്ളപ്പണ നിക്ഷേപം കുറവ് വന്നതായി അദ്ദേഹം വ്യക്തമാക്കി.
സ്വിസ് ബാങ്കിൽ നിന്നും 4000ത്തോളം വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്വിസ് ബാങ്കിലെ മുഴുവൻ പണവും കള്ളപ്പണമല്ലെന്ന് സ്വിസ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: