രാജ്ഗഢ്: വാടസ് ആപ്പില്‍ രാജ്യവിരുദ്ധ സന്ദേശങ്ങള്‍ അയച്ചതിന് ഗ്രൂപ്പ് അഡ്മിന് ജയില്‍ശിക്ഷ. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശി ജുനൈദ് ഖാനാ(21) ണ് അഞ്ചു മാസമായി ജയിലില്‍ കഴിയുന്നത്. എന്നാല്‍ ജുനൈദ് അല്ല ഗ്രൂപ്പ് അഡ്മിനെന്നും രാജ്യവിരുദ്ധ സന്ദേശങ്ങളയച്ച ഇര്ഫാന് ഖാന് എന്ന വ്യക്തിയാണ് യഥാര്‍ത്ഥ അഡ്മിനെന്നുമാണ് ജുനൈദിന്റെ കുടുംബത്തിന്റെ വാദം. ഗ്രൂപ്പില്‍ നിന്നും ഇയാള്‍ വിട്ടു പോയതോടെ അബദ്ധവശാല്‍ ഗ്രൂപ്പ് അഡ്മിന് സ്ഥാനം ജുനൈദിനായി മാറുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
അതേസമയം ജുനൈദ് ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് അയച്ച സന്ദേശത്തെക്കുറിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. ജുനൈദാണ് ഗ്രൂപ്പ് അഡ്മിന് എന്നതിന് തെളിവുണ്ടെന്നാണ് പോലീസ്ഭാഷ്യം. ബിഎസ്സി വിദ്യാര്‍ത്ഥിയാണ് ജുനൈദ്. രാജദ്രോഹക്കുറ്റം ചുമത്തി ജയിലിലായതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പരീക്ഷ എഴുതാന്‍ ജാമ്യം ലഭിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍, അറസ്റ്റ് നടന്നത് എപ്പോഴെന്ന കാര്യത്തില്‍ ജുനൈദിന്റെ കുടുംബത്തിന് മറുപടിയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസര്‍ വ്യക്തമാക്കുന്നത്. കേസിന്റെ രേഖകള്‍ കോടതിയിലെത്തിയപ്പോഴാണ് ജുനൈദ് അല്ല യഥാര്‍ത്ഥ അഡ്മിനെന്ന ആരോപണവുമായി അവര്‍ രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഇര്‍ഫാനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: