കണ്ണൂര്‍: ജില്ലയിലെ ദേശീയ പാതയിലെ അപകടകരമായ കുഴികള്‍ ജൂലൈ 30നകം അടക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗം ദേശീയപാത വിഭാഗത്തിന് നിര്‍ദേശം നല്കി. പൂര്‍ണമായും കുഴികള്‍ അടക്കുന്ന പ്രവൃത്തി ആഗസ്ത് 15നകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
കനത്തമഴയെ തുടര്‍ന്ന് ജില്ലയില്‍ ദേശീയപാതകളില്‍ വലിയ തോതില്‍ കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അടിയന്തര യോഗം ചേര്‍ന്നത്. ദേശീയപാതയുടെ പ്രവൃത്തികളില്‍ മൂന്നുവര്‍ഷം വരെയാണ് സംരക്ഷണത്തിന് കരാറുകാരന് ബാധ്യതയുള്ളത്. ജില്ലയിലെ എല്ലാ ദേശീയപാത റോഡുകളുടെയും ഉപരിതലം പുതുക്കല്‍ പ്രവൃത്തി നടന്നത് മൂന്നുവര്‍ഷം മുമ്പാണ്. ഇതിനു ശേഷം ഉപരിതലം പുതുക്കലിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്നും അതിനാലാണ് റോഡ് തകര്‍ന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ ദേശീയപാത അറ്റകുറ്റപ്പണിക്കായി 58 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി ദേശീയ പാത നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ അറിയിച്ചു. ഉപരിതലം പുതുക്കുന്ന പ്രവൃത്തിക്കായി 36 കോടി രൂപയുടെ എസറ്റിമേറ്റ് സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ടി.വി.രാജേഷ് എംഎഎ, മുഖ്യമന്ത്രിയുടെ മണ്ഡം പ്രതിനിധി പി.ബാലന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: