തൃക്കളത്തൂര്‍: പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന കൃതിയാണ് രാമായണമെന്നും ഇന്ന് ഭാരത സംസ്കാരത്തെ കുറിച്ചറിയാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും കൊച്ചിന് ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന് റിട്ട. ജസ്റ്റിസ് ടി.ആര്. രാമന് അഭിപ്രായപ്പെട്ടു. തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അഖിലഭാരത ശ്രീമദ് രാമായണസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് മാര്‍ക്സിസ്റ്റ് സാഹിത്യ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരില്ലാതായെന്ന് മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ വിദ്യാനിവാസ് മിശ്ര പുരസ്കാര ജേതാവും ബഹുഭാഷാപണ്ഡിതനും ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരുമായ പി. നാരായണന് അഭിപ്രായപ്പെട്ടു. അഖിലഭാരത രാമായണസത്ര ചടങ്ങില്‍ വിശിഷ്ടാതിഥിയായിപങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആദ്ധ്യാത്മിക പുസ്തകങ്ങള്‍ക്കാണ് ആവശ്യക്കാരുള്ളത്. അതില്‍ രാമായണത്തിനാണ് കൂടുതല്‍ ആവശ്യക്കാര്‍.
രാമായണ സത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷനായി. ശബരിമല അയ്യപ്പസേവാസമാജം ഉപാദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ശബരിമല മുന്‍മേല്‍ശാന്തി ആത്രശ്ശേരി രാമന്‍നമ്പൂതിരി, സ ത്രസമിതി ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി കുറുപ്പ്, ക്ഷേത്രംസേവാസമിതി പ്രസിഡന്റ് അനില്‍ കണ്ണോത്ത്, സെക്രട്ടറി എം.ആര്. അനില്‍കുമാര്‍, ജി. രാധാകൃഷ്ണവാര്യര്‍, ട്രഷറര്‍ ടി.എ. ജയപ്രകാശ്, നീലക ണ്ഠവാര്യര്, എം. സരളാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: