കൊല്ലം: കുട്ടനാട്ടിലെയും കോട്ടയത്തെയും മഴക്കെടുതികള്‍ കാണാന്‍ സമയമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന് മുംബൈ വ്യവസായിയുടെ വീട്ടില്‍ കല്യാണം കൂടാന്‍ സമയമുണ്ട്. ഘടകകക്ഷികളുടെ ലയനത്തിന് ഇടനില നില്‍ക്കാനും മുഖ്യമന്ത്രിക്ക് സമയക്കുറവില്ല.
തിരുവനന്തപുരത്ത് നിന്ന് ചവറ തേവലക്കരയിലുള്ള വ്യവസായി പ്രിന്‍സ് വൈദ്യന്റെ വീട്ടില്‍ 21ന് വൈകിട്ടാണ് മുഖ്യമന്ത്രിയെത്തിയത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ വൈദ്യന്റെ മകളുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തിരക്കിനിടയിലും സമയം കണ്ടെത്തിയത്. വൈകിട്ട് 6.30ന് വൈദ്യന്റെ വീട്ടിലെത്തിയ പിണറായി വിജയന് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു.
നഴ്സിങ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ആദായനികുതിവകുപ്പ് ചോദ്യം ചെയ്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ നേരത്തെ ഇടം പിടിച്ച ആളാണ് പ്രിന്‍സ് വൈദ്യന്.
കഴിഞ്ഞ ദിവസം കൊല്ലത്തിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കുട്ടനാട്ടിലെയും കോട്ടയത്തെയും മഴക്കെടുതികള്‍ക്ക് പരിഹാരം നിര്‍ദേശിച്ച മുഖ്യമന്ത്രി, സ്കറിയാതോമസിനെയും ബാലകൃഷ്ണപിള്ളയെയും ഒന്നിപ്പിക്കാന്‍ കൂടിയാലോചന നടത്താനും സമയം കണ്ടെത്തി. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: