ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ദ്നാഗില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെയാണ് സുരക്ഷാ പരിശോധനയ്ക്കിടെ ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ നാലോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ഇവിടുത്തെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം ലഭിച്ചത്.
ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയിരുന്നു. ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: