കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലായി. കൊലപാതകത്തില്‍ പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷാണ് കസ്റ്റഡിയിലായത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് ഭീകരരാണെന്ന് കണ്ടെത്തിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകളുടെ സാന്നിധ്യം മഹാരാജാസ് കോളേജ് ക്യാമ്പസിലുള്ളതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് കോളേജിലെ ചില അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട്.
അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം കോളേജിലേക്ക് നിരവധി ഊമക്കത്തുകളാണ് വരുന്നത്. ഇതില്‍ ചിലത് ഭീഷണിക്കത്തുകളാണ്. അഭിമന്യു ക്യാമ്പസില്‍ നിന്നും നീക്കം ചെയ്യപ്പെടേണ്ടവനാണെന്നും സാമ്പത്തികസഹായം നല്‍കരുതെന്നും ചില കത്തുകളില്‍ ഉണ്ട്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് പോലീസ് ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് അഭിമന്യു കൊല്ലപ്പെടേണ്ടവനാണെന്ന തരത്തില്‍ ഊമക്കത്തുകളെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: