മുംബൈ: ഷീന ബോറ കൊലക്കേസില്‍ നിര്‍ണായക മൊഴിയുമായി ഇന്ദ്രാണി മുഖര്‍ജിയുടെ മകന് മിഖൈയില്‍. ബന്ധം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഹുലിനെയും ഷീനയേയും ഇന്ദ്രാണി ഭീഷണിപ്പെടുത്തിയതായി മിഖൈയില്‍ കോടതിയില്‍ പറഞ്ഞു.
തന്നെ മനോരോഗിയാക്കാന്‍ ഇന്ദ്രാണി മുഖര്‍ജി ശ്രമിച്ചെന്നും മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്നും മിഖൈയില്‍ സിബിഐ കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു. ഷീന ബോറ മകളല്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇന്ദ്രാണിയുടെ ശ്രമം.
ഇന്ദ്രാണി, പീറ്റര്‍ മുഖര്‍ജി, സജ്ഞീവ് ഖന്ന എന്നിവരാണ് കേസിലെ പ്രതികള്‍. പീറ്ററിന്റെ ആദ്യ ഭാര്യയിലെ മകന് രാഹുലും ഇന്ദ്രാണിയുടെ മകള്‍ ഷീനയും പ്രണയത്തിലായതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: