ചെന്നൈ: അനധികൃത എക്സ്ചേഞ്ച് നടത്തി കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ മുന്‍കേന്ദ്ര മന്ത്രി ദയാനിധി മാരന്, സഹോദരന് കലാനിധി മാരന് എന്നിവര്‍ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇവരെ കുറ്റവിമുക്തരാക്കിയ കീഴക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, പന്ത്രണ്ടാഴ്ചക്കകം ഇവര്‍ക്ക് കുറ്റപത്രം നല്‍കാനും സിബിഐയോട് നിര്‍ദ്ദേശിച്ചു. സിബിഐ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.
ഡിഎംകെയ്ക്കും യുപിഎ സര്‍ക്കാരിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനും കനത്തയടിയാണ് കോടതി വിധി. ദയാനിധി മാരന് യുപിഎ സര്‍ക്കാരില്‍ വാര്‍ത്താ വിനിമയ മന്ത്രിയായിരിക്കെ, പദവി ദുരുപയോഗം ചെയ്ത് 764 അതിവേഗ ലൈനുകളുള്ള സ്വകാര്യ എക്സ്ചേഞ്ച് കലാനിധി മാരന്റെ സണ്‍ നെറ്റ്വര്‍ക്കിനുവേണ്ടി ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ചെന്നും ബിഎസ്എന്‍ എല്ലിന്റെ ലൈനുകളാണ് ഇതിനു വേണ്ടി ഉപയോഗിച്ചതെന്നും ഇത് സര്‍ക്കാരിന് 1.78 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. മാരന്സഹോദരന്മാരുടെ സണ്‍ നെറ്റ് വര്‍ക്ക് രാജ്യത്തെ വലിയ മാധ്യമസ്ഥാപനങ്ങളില്‍ ഒന്നാണ്. വേണ്ടത്ര തെളിവില്ലെന്നു കാട്ടി മാര്‍ച്ചില്‍ പ്രത്യേക സിബിഐ കോടതി മാരന് സഹോദരന്മാരെയും മറ്റഞ്ചു പ്രതികളെയും വിട്ടയച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ അപ്പീലിലാണ് ഇവര്‍ക്കെതിരെ പുതിയ കുറ്റപത്രം നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്.
വാദം കേട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ജയചന്ദ്രന് കീഴ്ക്കോടതി വിധി റദ്ദാക്കുകയും 12 ആഴ്ചക്കകം പുതിയ കുറ്റപത്രം നല്കാന് നിര്‍ദ്ദേശിക്കുകയുമായിരുന്നു. 2004 ജൂണ്‍ മുതല്‍ 2006 ഡിസംബര്‍ വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് സിബിഐ കണ്ടെത്തിയത്.
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും മകന് കാര്‍ത്തിയും പ്രതികളായ എയര്‍സെല്‍ മാക്സിസ് കേസിലും മാരന് സഹോദരന്മാര് പ്രതികളാണ്, കീഴ്ക്കോടതി ഇവരെ ഈ കേസില്‍ കുറ്റവിമുക്തരാക്കിയെങ്കിലും സിബിഐ നല്കിയ അപ്പീലില്‍ ദല്‍ഹി ഹൈക്കോടതിയില്‍ വിചാരണ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: