തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങല്‍ തടയുന്നതിന്റെ ഭാഗമായി ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി വി എസ് അച്ചുതാനന്ദന്റെ ഭരണകാലത്ത് രൂപം നല്കിയ മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ട്രിബ്യൂണല്‍ അട്ടിമിറിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ നീക്കത്തിന്റെ വിജയം കൂടിയാണിത്. കൈയേറ്റം സംബന്ധിച്ച ഫയലുകള്‍ കൈമാറുന്നതില്‍ റവന്യൂ വകുപ്പ് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ നിര്‍ജീവമായിട്ട് കുറെ നാളായി.
മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണം, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം, വ്യാജപ്പട്ടയം എന്നീ വിഷയങ്ങളില്‍ സമയബന്ധിതമായി തൂര്‍പ്പുണ്ടാക്കാന്‍ 2010 ലാണ് മൂന്നാര്‍ പ്രത്യേക ട്രൈൂബ്യൂണല്‍ സ്ഥാപിച്ചത്. രൂപീകരിച്ച സമയത്ത് കയ്യേറ്റം സംബന്ധിച്ച് 1000ത്തിലധികം ഫയലുകള്‍ ഉണ്ടെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നാളിത് വരെ ് കൈമാറിയത് 50 നടുത്തത് കേസുകള്‍ മാത്രം. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ മാറി മാറി വന്ന ചെയര്മാന്മാര് സര്‍ക്കാറിന് നിരവധി കത്തുകളെഴുതി.ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കുകയും ചെയ്തു എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ജില്ലാ ജഡ്ജി ഉള്‍പ്പെടെ മൂന്നുപേര്‍ അംഗങ്ങളായ ട്രൈബ്യൂണലിന്റെ ചുമലില്‍ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മറ്റും മാത്രമായിരുന്നു ആദ്യകാലം പരിഹരിക്കാനുണ്ടായിരുന്നത്. പിന്നീട് ദേവികുളം ഉടുംബന്‍ ചോല താലൂക്കുകളിലെഎട്ടു വില്ലേജുകളിലെ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ മുഴുവന്‍ ഹൈക്കോടതി വിധിയിലൂടെ ട്രൈബ്യൂണലിനു കീഴില്‍ വന്നു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരെ നല്‍കിയില്ല.
നിലവില്‍ ട്രൈബ്യൂണല്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനായി വിശദമായ നടപടിക്രമം പിന്നീട് പുറത്തിറക്കാനാണ് മന്ത്രി സഭാ തീരുമാനം.പ്രത്യേക നിയമപ്രകാരം രൂപീകരിച്ചതായതിനാല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസനിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിലുള്ള നിയമം റദ്ദാക്കുകയും പുതിയ നിയമം രൂപീകരിക്കുകയും വേണം. ഇതിനായുള്ള നടപടികളുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: