തിരുവനന്തപുരം: മോഹന്‍ലാലിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സാംസ്കാരിക കൂട്ടായ്മ. നിര്‍മ്മാതാവ് ജി സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് സാംസ്ക്കാരിക പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനം. ഉണര്‍വ് കലാ സാംസ്കാരിക വേദിയാണ് യോഗം സംഘടിപ്പിച്ചത്.
ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ പേക്കൂത്തുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ആളല്ല മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കേരളത്തിന്റെ മന:സാക്ഷി ഉണരണം. അടുത്ത മാസം 5ന് തിരുവനന്തപുരത്ത് ‘ലാലിനൊപ്പം’ എന്ന പേരില്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
നിര്‍മ്മാതാക്കളായ കിരീടം ഉണ്ണി, സന്ദീപ് സേനന്, ഭാവചിത്ര ജയകുമാര്‍, എം.ബി.സനില്‍ കുമാര്‍, സംവിധായകരായ രാജസേനന്, സുരേഷ് ഉണ്ണിത്താന്, തിരുവനന്തപുരം ഫിലിം ഫ്രറ്റെണിറ്റി സെക്രട്ടറി ആര്.രവീന്ദ്രന് നായര്‍, മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് സംസ്ഥാന ജനറല്‍സെക്രട്ടറി വിമല്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ഷിബു ശശി, ഉണര്‍വ് കലാ സാംസ്കാരിക വേദി സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല, കോ കണ്‍വീനര്‍ യാഗാ ശ്രീകുമാര്‍, ജില്ലാ കണ്‍വീനര്‍ അനില്‍ പ്ലാവോട്, റെജി തമ്പി എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി ജി.സുരേഷ് കുമാര്‍ അധ്യക്ഷനായി 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: