കൊളംബോ: പവന് ഷായുടെ ഇരട്ട സെഞ്ചുറിയില്‍ ഇന്ത്യന്‍ അണ്ടര്‍ -19 ടീമിന് കൂറ്റന്‍ സ്കോര്‍. ശ്രീലങ്കക്കെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 613 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. 282 റണ്‍സ് നേടിയ പവന് ഷാ അണ്ടര്‍- 19 മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിക്കുന്ന ലോകത്തെ രണ്ടാമത്തെയും ഇന്ത്യയുടെ ആദ്യ ബാറ്റ്സ്മാനുമായി. അണ്ടര്‍-19 യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമ ഓസ്ട്രേലിയയുടെ ക്ലിന്റണ് പീക്കാണ്- 304 നോട്ടൗട്ട്.
332 പന്ത് നേരിട്ട പവന് ഷാ 33 ഫോറും ഒരു സിക്സറും അടിച്ചു. ഒടുവില്‍ റണ്‍ ഔട്ടാകുകയായിരുന്നു. ഇടം കൈയന്‍ പേസര്‍ വിചിത്ര പെരേരയെറിഞ്ഞ ഇന്നിങ്ങ്സിലെ 108 -ാം ഓവറിലെ ആറു പന്തുകളും പവന് ഷാ അതിര്‍ത്തികടത്തി.
ഇന്ത്യയുടെ സന്ദീപ് പാട്ടീലിനുശേഷം ഒരു ഓവറിലെ ആറു പന്തു അതിര്‍ത്തി കടത്തുന്ന ബാറ്റ്സ്മാനാണ്. 1982ല്‍ മാഞ്ചസ്റ്ററില്‍ ബോബ് വില്‍സിന്റെ ഒരു ഓവറിലെ ആറു പന്തും ബൗണ്ടിറിയിടിച്ചത്. അന്ന് വില്‍സ് ഒരു നോബോളുള്പ്പെടെ ഒരു ഓവറില്‍ ഏഴു പന്തെറിഞ്ഞു. ഓപ്പണര്‍ ടൈഡേ 177 റണ്‍സ് നേടി. ഇവരുടെ മികവില്‍ 613 റണ്‍സ് നേടിയ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് അവസാനിപ്പിച്ചു.
മറുപടി പറയുന്ന ശ്രീലങ്കന്‍ അണ്ടര്‍-19 ടീം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ നാല് വിക്കറ്റിന് 140 റണ്‍സിലെത്തിനില്‍ക്കുന്നു. ആദ്യ ഇന്നിങ്ങ്സിലെ കുടിശിക തീര്‍ക്കാന്‍ അവര്‍ക്ക് ഇനി 473 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ആറു വിക്ക്റ്റ് മാത്രം.
ശ്രീലങ്കയ്ക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കെ.എന്‍.എം ഫെര്‍നാന്‍ഡോ അഞ്ച് റണ്‍സിന് പുറത്തായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ശ്രീലങ്കന്‍ സ്കോര്‍ബോര്‍ഡില്‍ പതിനാറ് റണ്‍സ് മാത്രം. പെരേര പൂജ്യത്തിനും എം.എന്‍.കെ ഫെര്‍നാന്‍ഡോ എട്ട് റണ്‍സിനും കീഴടങ്ങിയതോടെ ശ്രീലങ്ക മൂന്നിന് 34 റണ്‍സെന്ന നിലയിലായി.
ഓപ്പണര്‍ മിശ്ര (44) യും സൂര്യബാന്ദ്രയും (51 നോട്ടൗട്ട് ) പൊരുതിയതോടെ സ്കോര്‍ നൂറ് കടന്നു. കളിനിര്‍ത്തുമ്പോള്‍ സൂര്യബാന്ദ്രയ്ക്കൊപ്പം ദിനുഷയും (24 ) പുറത്താകാതെ നില്‍ക്കുകയാണ്. സ്കോര്‍: ഇന്ത്യ എട്ടിന് 613 ( ഡിക്ലയേര്‍ഡ്), ശ്രീലങ്ക നാലിന് 140.
പ്രതികരിക്കാൻ ഇവിടെ എഴുതുക: