ചെന്നൈ:അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) ഹൈക്കോടതിയെ അറിയിച്ചു.
പനീര്‍സെല്‍വത്തിനും കുടുംബത്തിനും കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തും വിവിധ കമ്പനികളില്‍ പങ്കാളിത്തവുമുള്ള വിവരം ‘ദ് വീക്ക്’ ആണ് പുറത്തുകൊണ്ടുവന്നത്. ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ, ഡിവിഎസിക്കു പരാതി നല്കി. പരാതിയില്‍ ഏജന്‍സി നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ നല്കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്.
ഹര്‍ജി തീര്‍പ്പാക്കിയ കോടതി, അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും ഹര്‍ജി നല്‍കാമെന്നും അറിയിച്ചു. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ അന്വേഷണം നടത്താത്തതിനു ഹൈക്കോടതി ഡിവിഎസിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആരോപണങ്ങളില്‍ എന്തു കൊണ്ടു സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നു സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: