തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയിലേക്ക് കയറിയ പെണ്‍കുട്ടി വീണ്ടും തിരിച്ചിറങ്ങി മൊബൈലുമായി എത്തിയെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്കി.
പോലീസ് ഡ്രൈവര്‍ ഗവാസ്ക്കറും സമാനമായ മൊഴിയാണ് നല്‍കിയിരുന്നത്. പ്രഭാത നടത്തത്തിനായി കനകക്കുന്നില്‍ എത്തിച്ചപ്പോള്‍ എഡിജിപിയുടെ മകള്‍ ഗവാസ്ക്കറെ മര്‍ദ്ദിച്ചത്. സമീപത്ത് ജ്യൂസ് വില്‍പ്പന നടത്തിയിരുന്ന വൈശാഖനും പെണ്‍കുട്ടിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇരുവരും കനകക്കുന്നില്‍ വാഹനത്തില്‍ വന്നിറങ്ങുന്നതു കണ്ടെന്നാണ് വൈശാഖന് നല്കിയ മൊഴി.
സംഭവദിവസം ഇവര്‍ വന്നിറങ്ങുന്ന വാഹനം റോഡില്‍ നിര്‍ത്തുന്നത് കണ്ടെന്നും തുടര്‍ന്ന് അവിടെ നിന്നും ബഹളം കേട്ടെന്നുമാണ് മൊഴി. ആ സമയം കാര്യം മനസിലായില്ലെന്നും പത്രത്തിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. നിലവില്‍ കേസിലെ ഏക സാക്ഷിയാണ് വൈശാഖന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: