തിരുവനന്തപുരം: അരക്കോടിയിലേറെ വിലവരുന്ന സ്വര്‍ണവുമായി വിമുക്തഭടനെ നെയ്യാറ്റിന്‍കര എക്സൈസ് സംഘം പിടികൂടി. എറണാകുളം ആലുവയിലെ കറുകുറ്റി കാളപറമ്പില്‍ വീട്ടില്‍ പത്രോസിന്റെ മകന് സെബിയാണ് പിടിയിലായത്.
പുലര്‍ച്ചെ ഏഴുമണിയോടെ നെയ്യാറ്റിന്‍കരയിലെ ആശുപത്രി ജംഗ്ഷനുസമീപം വാഹന പരിശോധന നടത്തുമ്പോഴാണ് എക്സൈസ് സംഘം സെബിയെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട ഇയാള്‍ വാഹനം വെട്ടിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.
ചോദ്യം ചെയ്തപ്പോള്‍ മതിയായ രേഖകളോ ബില്ലോ ഒന്നുമില്ലാതെ അരക്കോടിയോളം വിലവരുന്ന സ്വര്‍ണ്ണം വാഹനത്തില്‍നിന്നും കണ്ടെത്തി. നികുതിയടക്കാതെ അനധികൃതമായി സംസ്ഥാനത്തെ വിവിധ സ്വര്‍ണ കടകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്നതാണിതെന്ന് സംശയിക്കുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം ആദായ നികുതി വകുപ്പിനു കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: