തിരുവനന്തപുരം: പി ശശിയെ സിപിഎമ്മില്‍ തിരിച്ചെടുത്തു. ഏഴ് വര്‍ഷം മുമ്പ് ലൈംഗികാരോപണത്തില്‍ പെട്ട ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അഭിഭാഷക വൃത്തിയില്‍ സജീവമായ ശശി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. സിപിഎമ്മുകാര്‍ പ്രതികളായ ടി പി വധക്കേസ് ഉള്‍പ്പെടെയുള്ള പല കേസുകളിലും ശശിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായിരുന്ന പി.ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2011 ജൂലൈയിലാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കുന്നത്. പാര്‍ട്ടിയിലെ തന്നെ യുവജന വിഭാഗം നേതാവിന്റെ ഭാര്യയോടും സിഐടിയു നേതാവിന്റെ മകളോടും അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം.
തനിക്കു വഴങ്ങിയില്ലെങ്കില്‍ ആര്എസ്സുഎസ്സുകാരുടെ വെട്ട് കൊണ്ട് മരിച്ചു എന്ന രീതിയിലുള്ള വാര്‍ത്ത പുറത്തുവരും എന്ന് ശശി പറഞ്ഞതായും ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇരുയുവതികളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പരാതി കൊടുക്കുന്നത്. വിഷയത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെ ശശിയെ പുറത്താക്കുകയായിരുന്നു.
തലശ്ശേരിയിലെ അഭിഭാഷക ബ്രാഞ്ചില്‍ മെമ്പറായ ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്. നേരത്തെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അന്ന് ആഭ്യന്തര വകുപ്പ് ഭരിച്ചത് ശശിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: