ന്യൂദല്‍ഹി : ഓര്‍ത്തഡോക്സ് പാതിരിമാര്‍ക്കെതിരായ ബലാത്സംഗ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആഗസ്ത് ആറിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്കി. എന്നാല്‍ പാതിരിമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം എടുത്തില്ല.
ആഗസ്ത് ആറ് വരെ പാതിരിമാരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലന്നും വൈദികരുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ആഗസ്ത് 6ന് ശേഷം മാത്രമായിരിക്കുമെന്നും കോടതി അറിയിച്ചു. മുന്‍കൂര്‍ ജാമ്യത്തിനും ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാദര്‍ ജയ്സ്.കെ.ജോര്‍ജും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടി കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു. പാതിരിമാര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം നീക്കണമെന്നും തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം. യുവതിയെ പീഡിപ്പിച്ചിട്ടില്ല. പരസ്പര സമ്മതത്തോടെയുള്ള സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ തങ്ങളെ അനാവശ്യമായി വേട്ടയാടുകയാണ്.
അന്വേഷണവുമായി സഹകരിക്കാമെന്നും പാതിരിമാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: