ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയെ നാലാക്കി വിഭജിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് രാജ്യസഭയില്‍ ഇന്ന് സ്വകാര്യ ബില്‍ അവതരിപ്പിക്കും. 2,43,286 ചതുരശ്ര കിലോമീറ്ററാണ് യുപിയുടെ വിസ്തൃതി. ഇത് ഭരണപരമായ കാരളങ്ങളില് അടക്കം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് രമേശ് പറയുന്നത്.
വലിപ്പം അസന്തുലിതാവസ്ഥയുണ്ടാക്കുന്നുണ്ട്, സാമൂഹ്യ സാംസ്ക്കാരിക, അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്നുണ്ട്. അതിനാല്‍ ഭരണഘടനയുടെ മൂന്ന്, നാല് വകുപ്പുകള്‍ ഉപയോഗിച്ച് യുപിയെ നാലാക്കി വിഭജിക്കണം. യുപിയില്‍ 20 കോടി ജനങ്ങളാണ് ഉള്ളത്. 75 ജില്ലകളും 800 ബ്ളോക്കുകളും 52,000 ഗ്രാമപഞ്ചായത്തുകളും ഒരു ലക്ഷം വില്ലേജുകളുമാണ് യുപിയിലുള്ളത്. 403 നിയമസഭാ മണ്ഡലങ്ങളും 80 ലോക്സഭാ മണ്ഡലങ്ങളുമാണ് യുപയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: