ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തില്‍ കോണ്‍ഗ്രസ് എംഎല്‍സിയുടെ പിഎ അറസ്റ്റില്‍. കുടക് എംഎല്‍സി വീണഅഖയയുടെ പിഎ രാജേഷ് ബെംഗാര (50)യാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) ത്തിന്റെ കണ്ടെത്തല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആഗസ്റ്റ് എട്ടുവരെ റിമാന്‍ഡു ചെയ്തു.
മടിക്കേരി ബെട്ടേഗിരി പാലൂരു സ്വദേശിയാണ് ഇയാള്‍. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ ഇയാള്‍ 2016 മുതലാണ് വീണയുടെ പിഎ ആയത്. പാലൂരില്‍ ഒരു കാപ്പിത്തോട്ടത്തിന്റെ ഉടമകൂടിയാണ് ഇയാള്‍. ലൈസന്‍സുള്ള തോക്കുള്ള രാജേഷിന് കൃത്യമായി തോക്കുപയോഗിക്കാന്‍ അറിയാം.
കൊലപാതകത്തിലെ പ്രധാന സൂത്രധാരനായ അമോല്‍ കാലോയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്ഐറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: