ആലക്കോട്: വെള്ളാട് നടുവില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വെള്ളാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച. ഇന്നലെ ക്ഷേത്രമുറ്റം അടിച്ചുവാരുന്ന ജോലിക്കാരനാണ് ഭണ്ഡാരം തുറന്ന് കിടക്കുന്നത് കണ്ട് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്. എക്സിക്യൂട്ടീവ് ഓഫീസര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഉത്സവം കഴിഞ്ഞ് കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി ഭണ്ഡാരം തുറന്നത്. പിന്നീടുള്ള ആറ് മാസത്തെ പണം ഭണ്ഡാരത്തിലുണ്ടായിരുന്നു. ഏകദേശം 20,000 രൂപ കളവ് പോയതായി കണക്കാക്കുന്നു. ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഗ്രഹം മോഷ്ടിക്കപ്പെട്ടിരുന്നു. അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. അതിന് ശേഷം പുനപ്രതിഷ്ഠ നടത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ശിവന്റെ നടയിലുള്ള ഭണ്ഡാരം കുത്തിത്തുറനന് കവര്‍ച്ച നടത്തിയ സംഭവവും ഉണ്ടായിരുന്നു. ആ കേസില്‍ മോഷ്ടാവ് ആലക്കോട് പോലീസിന്റെ പിടിയിലായിരുന്നു.
എത്രയും പെട്ടെന്ന് മോഷ്ടാവിനെ കണ്ടെത്തുകയും ക്ഷേത്രത്തില്‍ സിസിടിവി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: