ഹരിപ്പാട്: ശബരിമല അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന കമ്മിറ്റി. പ്രതിഷ്ഠാ സമയത്തുള്ള ദേവതാ സങ്കല്പത്തിലാണ് ആരാധനാ സമ്പ്രദായം ചിട്ടപ്പെടുത്തുന്നത്. നൂറ്റാണ്ടുകളായി ഒരു ജനസമൂഹം നെഞ്ചിലേറ്റുന്ന ഈ വിശ്വാസങ്ങളെ സംരക്ഷിക്കുകയാണ് നിയമവും നിയമപാലകരും ചെയ്യേണ്ടത്.
സമുദായത്തിലെ സാമൂഹ്യതിന്മകളെ നവോത്ഥാനത്തിലൂടെ ശുദ്ധിചെയ്ത മതമാണ് ഹിന്ദുസംസ്കാരം. ഇത് ഹിന്ദുമതത്തെ ഏറ്റവും പരിഷ്കൃതവും മറ്റുമതങ്ങളില്‍ നിന്ന് വ്യത്യസ്തവുമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എല്ലാവര്‍ഷവും ഒത്തുകൂടുന്ന, നൂറ്റാണ്ടുകളായി തനത് ആചാര സമ്പ്രദായങ്ങള്‍ ഉള്ള ശബരിമല ക്ഷേത്രത്തെ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുന്നതും അവിടുത്തെ ആചാരങ്ങളെ ധ്വംസിക്കാന്‍ ശ്രമിക്കുന്നതും നീതി ബോധമുള്ള ന്യായാധിപന്മാര് ചെറുക്കേണ്ടതാണ്.
ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം, ബ്രഹ്മചാരി രൂപത്തിലുള്ള അയ്യപ്പനാണ്. ശബരിമലയിലെ യുവതീ പ്രവേശനം സുപ്രീംകോടതി തള്ളണം. ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ബാലകൃഷ്ണ വാര്യര്‍, എസ്.നാരായണന്, സി.രാമചന്ദ്രന് , ശ്രേയസ്.എസ്.നമ്പൂതിരി തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: