തലശേരി: ആവശ്യക്കാര്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്ന ഒരാളും കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന നാല് പേരും ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ തലശ്ശേരി എസ്.ഐ. സുരേഷ് കുമാറും സംഘവും പിടികൂടി. തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ കൂളിബസാറില്‍ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാക്കള്‍ സ്ഥിരമായി എത്തി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപയോഗിക്കുന്ന നാല് യുവാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.
ലഹരി വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്കുന്ന മുഴപ്പിലങ്ങാട് അക്ഷയ ക്വാര്‍ട്ടേഴ്സിലെ അര്‍ഷാദ് (29), നടാല്‍ സ്വദേശി സുജീഷ് (21), ചക്യത്ത് മുക്കിലെ ഷാനവാസ് (22), എരഞ്ഞോളി ലക്ഷം വീട് കോളനിയിലെ നിഥിന് (22), മുഴപ്പിലങ്ങാട്ടെ പി.പി.ഹൗസില്‍ ഷംനാസ് (23) എന്നിവരാണ് പിടിയിലായത്. നാല് യുവാക്കളും ഉപയോഗിക്കാന്‍ കരുതി വെച്ച കഞ്ചാവ് പൊതികളും, കഞ്ചാവ് എത്തിച്ച് നല്കുന്ന അര്‍ഷാദില്‍ നിന്ന് ഇരുനൂറ് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നഗര പ്രദേശങ്ങളിലും ചാലില്‍, കടല്‍ പാലം ഭാഗങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗക്കാര്കൂടി വരികയാണെന്ന് പരാതി വ്യാപകമായി വരുന്നുണ്ട്. വിദ്യാര്‍ത്ഥികളും ഇതിന് ഇരകളവുന്നതായിട്ടാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: