കല്‍പ്പറ്റ: വയനാട്ടില്‍ ബംഗാളികളെ ബന്ദിയാക്കിയില്ലെന്ന് മാവോയിസ്റ്റ് പത്രക്കുറിപ്പ്. ഇന്നലെ രാവിലെ തപാല്‍ വഴിയാണ് പത്രക്കുറിപ്പ് വയനാട് പ്രസ് ക്ലബ്ബില്‍ ലഭിച്ചത്. തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച് മാവോയിസ്റ്റ് നേതാവ് അജിതയുടെതാണ് കുറിപ്പ്. മേപ്പാടി കളനാടിയില്‍ തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലെന്നും, തൊഴിലാളികള്‍ക്കിടയില്‍ ആശയ പ്രചരണം നടത്തുകയാണ് ചെയ്തതെന്നും പറയുന്നു. ജൂലായ് 23 നാണ് പത്രക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ 20ന് വെള്ളിയാഴ്ച വൈകിട്ട് മേപ്പാടിക്കടുത്തുള്ള തൊള്ളായിരം പ്രദേശത്തെ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ അതിക്രമിച്ചെത്തിയെന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തി ബന്ദികളാക്കി അവര്‍ക്കുനേരെ വെടിയുതിര്‍ത്തു, കെട്ടിയിട്ടു എന്നും മറ്റും പോലീസ് പ്രചരിപ്പിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതി അറിയിക്കുന്നുവെന്നാണ് കുറിപ്പ്.
നാടുകാണി ഏരിയ സമിതിയുടെ കീഴിലുള്ള ദളം(സ്ക്വാഡ്) പതിവ് ഗ്രാമ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ സ്ഥലത്ത് എത്തിയത്. ബംഗാള്‍ സ്വദേശികളായ തൊഴിലാളികളോട് തൊഴിലിനെക്കുറിച്ചും അവരുടെ ജീവിതദുരിതത്തെപ്പറ്റിയും വിശദമായി ചോദിച്ചറിയുകയും മാവോയിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബദലിനെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നിസ്കരിക്കാനായി പോയ ഒരു തൊഴിലാളി തൊട്ടടുത്തുള്ള റിസോര്‍ട്ടില്‍ പോയി ഞങ്ങള്‍ വന്ന വിവരം അറിയിക്കുകയായിരുന്നു. റിസോര്‍ട്ടുകളെ ആക്രമിക്കുകയോ താമസക്കാരെ ബന്ദികളാക്കുകയോ ലക്ഷ്യം വെച്ചല്ല ഞങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്നും മാവോയിസ്റ്റ്ുകള് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: