കൊച്ചി : കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വൈക്കം മുണ്ടുത്തറ വീട്ടില്‍ എം.എസ് രമാദേവി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
രമാദേവിയുടെ മകള്‍ സൗമ്യ, ഭര്‍ത്താവ് സുഭാഷ്, ഇവരുടെ അഞ്ച് വയസ്സുള്ള മകന് എന്നിവരെ 2014 ജൂലൈ ഒന്നിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതു സുഭാഷ് എഴുതിയതല്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. പക്ഷേ, സുഭാഷ് ഭാര്യയിലുള്ള സംശയം നിമിത്തം ഇവരെയും കുട്ടിയെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ആത്മഹത്യാ കുറിപ്പ് സുഭാഷ് എഴുതിയതാണോയെന്ന കാര്യം പോലീസ് അന്വേഷിച്ച് ഉറപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കുടുംബത്തിന്റെ മരണ കാരണം കണ്ടെത്താന്‍ അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: