കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ രാജകുടുംബാംഗം സേതുപാര്‍വതീഭായി നിശ്ചിത പ്രായപരിധിക്കുശേഷമാണ് മക്കളായ ചിത്തിര തിരുനാള്‍ ബാലരാമവര്മയ്ക്കും ഉത്രാടം തിരുനാള്‍ മാര്ത്താണ്ഡവര്മയ്ക്കുമൊപ്പം ശബരിമല ദര്‍ശനം നടത്തിയത്.
മഹാറാണിയുടെ ദര്ശനത്തിന്മേലുള്ള വാദങ്ങള്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ക്ഷത്രിയ ക്ഷേമ സഭ ആവശ്യപ്പെട്ടു. ഇതേസമയം ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ക്ക് മാറ്റം വരുത്തരുതെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖേന മുഖ്യമന്ത്രിക്ക് സഭ നിവേദനം നല്കി. ആഗസ്റ്റ് 11ന് 10.30ന് തിരുവനന്തപുരം സുന്ദരവിലാസം കൊട്ടാരത്തില്‍ സഭയുടെ ഉന്നതാധികാര സമിതി യോഗം ചേരും. കേസില്‍ കക്ഷിചേരാനുള്ള തീരുമാനം അന്ന് ചര്‍ച്ച ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.എന്‍. സുരേന്ദ്രനാഥ വര്‍മ അധ്യക്ഷനായി. എ. രവിവര്‍മ രാജ, ആത്മജവര്‍മ തമ്പുരാന്, പി.ജി. ശശികുമാര്‍ വര്‍മ, ആര്. രവിവര്‍മ, ആര്. രാമവര്‍മ, ടി.കെ. ലീലാഭായി തമ്പുരാട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: