സൂറിച്ച് : റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ഫ്രാന്‍സിന്റെ റൈറ്റ് ബാക്ക് ബെഞ്ചമിന്‍ പവാര്‍ഡിന്.പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ നേടിയ മിന്നും ഗോളാണ് പവാര്‍ഡിന് അവാര്‍ഡ് നേടിക്കൊടുത്തത്.
ഇരുപത്തിരണ്ടുകാരനായ പവാര്‍ഡ് ഇരുപത് വാര അകലെ നിന്ന് തൊടുത്തുവിട്ട ഹാഫ് വോളി കണ്ണടച്ചു തുറക്കും മുമ്പെ അര്‍ജന്റീനയുടെ വലയില്‍ കയറി. ഗോളി അര്‍മാനിക്ക് ഒന്നും ചെയ്യാനായില്ല. കളിയുടെ 57-ാം മിനിറ്റിലാണ് ഈ സുവര്‍ണ ഗോള്‍ പിറന്നത്.
ബൗണ്‍സ് ചെയ്ത പന്ത് എന്റെ മുന്നിലേക്ക് വന്നു. ചിന്തിക്കാനൊന്നും സമയം കിട്ടിയില്ല. വലതുകാല്‍കൊണ്ട് ഷോട്ട് പായിച്ചെന്ന് പവാര്‍ഡ് പറഞ്ഞു.
പവാര്‍ഡിന്റെ ഈ ഗോളില്‍ ഫ്രാന്‍സ് അര്‍ജന്റീനയ്ക്കൊപ്പം (2-2) എത്തി. പന്നീട് രണ്ട് ഗോളുകള്‍ കൂടി നേടിയ അവര്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
കൊളംബിയയുടെ മധ്യനിരക്കാരന് യുവാന്‍ ക്യുന്ടെറോ, ക്രൊയഷ്യയുടെ ലൂക്ക് മോഡ്രിച്ച് എന്നിവരെ പിന്തള്ളിയാണ് ബെഞ്ചമിന്‍ പവാര്‍ഡ് മികച്ച ഗോളിന് ഉടമയായത്. പരസ്യവോട്ടെടുപ്പിലൂടെയാണ് ജേതാവിെന കണ്ടെത്തിയ്. മുപ്പത് ലക്ഷത്തോളം വോട്ടുകള്‍ പവാര്‍ഡിന് ലഭിച്ചു.ലോകകപ്പില്‍ മൊത്തം 169 ഗോളുകളാണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: