തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മന്ത്രിയും സിഐടിയുവും എംഡിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ഒരു ഭാഗത്ത് മന്ത്രി എ.കെ. ശശീന്ദ്രനും എംഡി ടോമിന് ജെ. തച്ചങ്കരിയും നിലകൊള്ളുമ്പോള്‍ മറുഭാഗത്ത് ഭരണകക്ഷിയിലെ പ്രബല യൂണിയന് സിഐടിയുവും.
യൂണിയന് പിരിവ് ,അദര്‍ ഡ്യൂട്ടി , സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തത് തുടങ്ങിയ വിഷയങ്ങളിലാണ് പോര്. ജീവനക്കാര്‍ അറിയാതെ യൂണിയന് മാസവരി പിരിക്കരുതെന്ന് എംഡി ബാങ്കിന് ഉത്തരവ് നല്കി. തുടര്‍ന്ന് സിഐടിയുവിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. ജീവനക്കാര്‍ അറിയാതെ ബാങ്കിലെ ഇടത് അനുഭാവികളായ ജീവനക്കാരുമായി കൂട്ടു ചേര്‍ന്നാണ് ശമ്പളത്തില്‍ നിന്നും മാസവരി പിന്‍വലിച്ചിരുന്നത്. പല ജീവനക്കാരും ഇതിനെതിരെ രംഗത്ത് വന്നെങ്കിലും നേതാക്കളുടെ ഭീഷണിയില്‍ പിന്‍വലിഞ്ഞു. ഉത്തരവിനു ശേഷം മാസവരി ശമ്പളത്തില്‍ നിന്നും പിടിക്കണമെങ്കില്‍ ജീവനക്കാരുടെ അനുമതി പത്രം വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. ഇതോടെ സിഐടിയുവില്‍ അംഗത്വം എടുത്ത നിരവധി ജീവനക്കാര്‍ പിന്മാറി.
അദര്‍ ഡ്യൂട്ടി എന്ന പേരില്‍ 3000 പേര് വിവിധ തസ്തികളില്‍ കാലങ്ങളായി ജോലി നോക്കിവരുന്നു. ജോലിയില്‍ പ്രവേശിച്ച് അന്ന് മുതല്‍ സ്ഥലം മാറ്റം ലഭിക്കാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇതില്‍ അധികവും സിഐടിയു, ടിഡിഎഫ് നേതാക്കളാണ്. ഇവരെയെല്ലാം സ്ഥലംമാറ്റി. ഇതോടെ കൊടി മറന്ന് ഇവര്‍ ഒന്നിച്ച് എംഡിക്കെതിരെ കൈ കോര്‍ത്തു. ചീഫ് ഓഫീസിനു മുന്നില്‍ ഡ്യൂട്ടി മുടക്കി സമരപ്രഖ്യാപന യോഗവും സംഘടിപ്പിച്ചു. യോഗം ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് എംഡിയെ കണക്കറ്റ് വിമര്‍ശിച്ചു. ഭരണകക്ഷിയിലെ പ്രമുഖന് സര്‍ക്കാര്‍ സ്ഥാപനത്തിലെ മേധാവിയെ വിമര്‍ശിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. എംഡിയുടെ പരാതിയില്‍ നിരോധനം ലംഘിച്ച് ചീഫ് ഓഫീസിനു മുന്നില്‍ സമരം ചെയ്തവര്‍ക്കെതിരെ പോലീസ് കേസും എടുത്തു.
സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരം കോര്‍പ്പറേഷനെ മൂന്ന് മേഖലകളാക്കി തിരിച്ചു. ഇനി ജീവനക്കാരുടെ സ്ഥലംമാറ്റവും മറ്റ് നടപടി ക്രമങ്ങളും യൂണിയന് നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് നടക്കില്ല. മേഖല ഓഫീസുകള്‍ ലാഭത്തിലാകണം. ഇല്ലെങ്കില്‍ ആ മേഖലയ്ക്കു കീഴില്‍ പണി എടുക്കുന്നവര്‍ക്ക് ശമ്പളം ലഭിക്കില്ല
എല്‍ഡിഎഫ് പ്രകടന പത്രികയിലെ നയമാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഇനി മാറ്റം വരുത്തണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കനിയണം. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകള്‍ എംഡിക്ക് ഉള്ളതിനാല്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ധൈര്യവും യൂണിയന് നേതാക്കള്‍ക്ക് ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: