കൊച്ചി: പറവൂരില്‍ വര്‍ഷങ്ങളായി വീട്ടുതടങ്കലില്‍ കഴിഞ്ഞ കുട്ടികളെ ചൈല്‍ഡ് ഹോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലേക്ക് അയയ്ക്കും. കുട്ടികളുടെ അമ്മ സ്കൂളില്‍ അയയ്ക്കാന്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണിത്. കുട്ടികളെയും മാതാപിതാക്കളെയും കൗണ്‍സിലിംഗിന് വിധേയരാക്കാനും തീരുമാനിച്ചു.
കൂട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നതില്‍ പിന്നീട് തീരുമാനമെടുക്കും. കുട്ടികളെ തല്ക്കാലം സംരക്ഷണകേന്ദ്രത്തില്തന്നെ പാര്‍പ്പിക്കും. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്പതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.
പത്ത് വര്‍ഷത്തോളമായി മക്കളെ വീടിനുള്ളില്‍ നിന്ന് പുറത്തിറക്കാതെ വളര്‍ത്തുകയായിരുന്നു. മാതാപിതാക്കള്‍ക്കെതിരേ ജില്ലാ ലീഗല്‍ അതോറിറ്റിയാണ് കേസ് എടുത്തത്. അയല്‍വാസികളുമായി ഒരു ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. പരിസരവാസികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവിരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: